اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

ചെമ്മാട്ട് ചരിത്രം ആവര്‍ത്തിച്ചു

ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി എ.പി അബ്ദുല്‍ വഹാബ്
തിരൂരങ്ങാടി: സംഘടനാ മുന്നേറ്റത്തില്‍ നാഴികക്കല്ലായി മാറിയ ധര്‍മപുരിയുടെ മണ്ണില്‍ കേരളയാത്രക്ക് നല്‍കിയ സ്വീകരണം ചരിത്രത്തിന്റെ തനിയാവര്‍ത്തനമായി. കേരളത്തിലെ മദീനയെന്ന വിശേഷണമുള്ള തിരൂരങ്ങാടിയുടെ തീരത്തേക്ക് ഇതും തിരയടിച്ചെത്തുകയായിരുന്നു. ഹസ്രത്ത് മാലിക്ബ്നു ഹബീബും സയ്യിദ് ഹസ്സന്‍ ജിഫ്രിയും ഖുത്തുബുസ്സമാന്‍ മമ്പുറം തങ്ങളും നന്‍മ വിളയിച്ച മണ്ണില്‍ ടിപ്പു സുല്‍ത്താന്റെ പടയോട്ട ഭൂമിയില്‍ ആലി മുസ്ലിയാര്‍ വീരപോരാട്ടങ്ങള്‍ക്ക് നേതൃത്വം വഹിച്ച തിരൂരങ്ങാടിയില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ മാനവിക യാത്ര നിലക്കാത്ത പ്രവാഹമായി. വൈകുന്നേരം ഏഴ് മണിക്ക് നടക്കേണ്ട സ്വീകരണത്തിന് കാലത്തു തന്നെ ഖുത്തുബുസ്സമാന്‍ നഗരിയിലേക്ക് ജനപ്രവാഹമായിരുന്നു. ഉച്ചയായതോടെ ചെമ്മാട് ടൌണിലേയും പരിസരങ്ങളിലേയും പാതയോരങ്ങളില്‍ കേരളയാത്ര കാണാന്‍ മനുഷ്യമതില്‍ തന്നെ രൂപപ്പെട്ടു. പ്രവിശാലമായ ഖുത്തുബുസ്സമാന്‍ നഗരും പരിസരവും ജനസാഗരമായി. ജനനായകനെത്തിയതോടെ അണപൊട്ടിയ ആവേശം തക്ബീര്‍ ധ്വനികളായുയര്‍ന്നു.
പ്രദേശത്തെ സംഘടനാ സംവിധാനത്തിന്റെ കരുത്തും സംഘാടനവും ബോധ്യപ്പെടുത്തുന്നത് കൂടിയായി മാറി സ്വീകരണ സമ്മേളനം. വൈകുന്നേരം നാല് മണിയോടെ പ്രദേശത്തെ 162 യൂണിറ്റുകളില്‍ നിന്നും പ്രകടനമായാണ് നഗരിയില്‍ പ്രവര്‍ത്തകരെത്തിയത്. സ്വീകരണ സമ്മേളനം സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്‍മള അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ അലി അബ്ദുല്ല, സി മുഹമ്മദ് ഫൈസി പ്രമേയപ്രഭാഷണം നടത്തി. യാത്രയിലെ സ്ഥിരാംഗങ്ങള്‍ക്കും സയ്യിദന്‍മാര്‍ക്കും നേതാക്കള്‍ക്കും പുറമെ കവി രാവണപ്രഭു, ഡോ എം കെ ശ്രീബിജു, അഡ്വ. പി പി ബഷീര്‍, പ്രൊഫ എ പി അബ്ദുല്‍ വഹാബ്, കെ പി സി സി സെക്രട്ടറി കെ പി അബ്ദുല്‍ മജീദ്, പി മോഹനന്‍, കൃഷ്ണന്‍ കോട്ടുമല, വേലായുധന്‍ വെന്നിയൂര്‍, എന്‍ വി അബ്ദുറസ്ഖ് സഖാഫി, വി ടി ഹമീദ് ഹാജി പ്രസംഗിച്ചു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സയ്യിദ് പി കെ എസ് തങ്ങള്‍ തലപ്പാറ, തിരൂര്‍ക്കാട് കുഞ്ഞുട്ടി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ സംബന്ധിച്ചു. 20/04/2012

ആയുര്‍വേദ നാടിന്റെ ആവേശോജ്ജ്വല സ്വീകരണം

കോട്ടക്കല്‍: രാജ്യ സ്നേഹത്തിന്റെ ധീര ചരിത്രമുറങ്ങുന്ന മണ്ണില്‍ മാനവിക വിപ്ളവം ഉയര്‍ത്തി എത്തിയ ധീരനായകന് ആവേശോജ്ജ്വല സ്വീകരണം. പിറന്ന ഭൂമിയില്‍ അധികാര ദല്ലാളന്‍മാര്‍ മനുഷ്യത്വം വെട്ടിമുറിച്ചപ്പോള്‍ പടപ്പുറപ്പാട് നടത്തിയ പൂര്‍വീകരുടെ ആവേശം ഏറ്റുപിടിച്ചാണ് ആയൂര്‍വേദ നഗരിയിലേക്ക് കേരളയാത്രയെ ജനം വരവേറ്റത്. മനുഷ്യത്വം മരവിച്ചു പോയ അധികാര രാജക്കന്‍മാര്‍ പിറന്ന മണ്ണില്‍ ജീവന്‍ നിഷേധിക്കുന്നറിഞ്ഞപ്പോള്‍ പടപ്പുറപ്പാട് നടത്തിയ പൂര്‍വീകരുടെ ചരിത്ര ഓര്‍കള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയാണ് കേരള യാത്ര നായകനെ കോട്ടക്കല്‍ നഗരം സ്വീകരിച്ചത്. മൌലാനാ അബ്ദുല്‍ ബാരിയും, തേനു മുസ്ലിയാരും തേരു തെളിയിച്ച നാട്ടില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍കുന്നതായിരുന്നു സ്വീകരണം. ചരിത്ര കുറിപ്പിലേക്ക് മറ്റൊരു ചിത്രവും കൂടി ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കുള്ള യാത്രയെ കാണാനും അഭിനന്ദനമറിയിക്കാനും കത്തി നിന്ന ഉച്ചവെയിലിനെ വകവെക്കാതെയാണ് പാതയോരങ്ങളില്‍ പുരുഷാരം കാത്ത്നിന്നത്. പുത്തൂര്‍ ജഗ്ഷന്‍ മുതല്‍ ജനക്കൂട്ടം ആകാംക്ഷയോടെ കാത്ത് നിന്നു. വാഹനങ്ങള്‍ നിരന്നൊഴുകിയപ്പോഴും ഗതാഗത തടസമില്ലാതെയാണ് ആയൂര്‍വേദ നഗരി യാത്രക്ക് സ്വാഗതം ഓതിയത്. കൊച്ചു പ്രകടനങ്ങളായും കൂട്ടമായും സ്വീകരണ സ്ഥലത്തേക്ക് പ്രവര്‍ത്തകര്‍ ഒഴുകി എത്തി. ദര്‍സ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വഴിയിലും യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചു. മാനവികത മനസിലുള്ളവരൊക്കെ യാത്രക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കോട്ടക്കല്‍ നഗരത്തിലെ പൌരാവലി ഉപഹാരം നല്‍കി യാത്രക്ക് പിന്തുണ പ്രഖ്യാപിച്ചു. വ്യാപാരികളുടെ പിന്തുണയും യാത്രക്ക് ലഭിച്ചു.
ചിട്ടയായ പ്രവര്‍ത്തനങ്ങളും പെരുമാറ്റങ്ങളും മുറുകെ പിടിച്ചാണ് ഓരോ പ്രവര്‍ത്തകരും യാത്രക്ക് പിന്തുണ നല്‍കിയത്. മേഖല സുന്നി സംഘടനകള്‍ക്ക് കീഴില്‍ സംഘടിപ്പിച്ച പരിപാടി കെ ടി ജലീല്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ പ്രാര്‍ഥനയോടെയാണ് തുടക്കം കുറിച്ചത്. സ്നേഹ സംഘം പ്രവര്‍ത്തകരുടെ സ്നേഹഗാനാലപനത്തേടെ വേദിയിലെത്തിയ യാത്രാ നായകനെ സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഷാള്‍ അണിയിച്ചു. റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി. ടി എസ് കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി, എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാസര്‍ എടരിക്കോട്, പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കുഞ്ഞമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ടി അബ്ദുല്‍ ഗഫൂര്‍, സി പി എം മുനിസിപ്പല്‍ സെക്രട്ടറി എന്‍ പുഷ്പ രാജന്‍ , കോട്ടക്കല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപീകൃഷ്ണന്‍, മദ്യ വര്‍ജന സമിതി ജില്ലാ പ്രസിഡന്റ് വി ടി രാധാകൃഷ്ണന്‍, അക്ബര്‍ വരിക്കോട്ടില്‍ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ചെറുശോല ബീരാന്‍ കുട്ടി മുസ്ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രസംഗിച്ചു. സയ്യിദ് സലാഹുദ്ദീന്‍ ബുഖാരി സ്വാഗതവും സുലൈമാന്‍ ഹാജി ഇന്ത്യനൂര്‍ നന്ദിയും പറഞ്ഞു. 20/04/2012

വള്ളുവനാട്ടില്‍ പ്രൌഢ സ്വീകരണം

പെരിന്തല്‍മണ്ണ: പൊള്ളുന്നചൂടിലും തളരാതെ പാതകളും വഴിയോരങ്ങളും അലങ്കരിച്ച് വള്ളുവനാട്ടില്‍ നവോത്ഥാന നായകന് ഉജ്ജ്വല വരവേല്‍പ്പ്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ കേരളയാത്രയുടെ നായകനെ ജാതി-മത ഭേദമന്യേ സ്വീകരിച്ചു. സ്നേഹസംഘം പ്രവര്‍ത്തകരും മേഖലയിലെ സുന്നി സംഘടനകളും പൌരാവലിയും കാന്തപുരത്തെ സ്വീകരിക്കാന്‍ രാവിലെ തന്നെ എത്തിയിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആര് ദുഷ്പ്രചാണങ്ങള്‍ നടത്തിയാലും കാന്തപുരത്തിന്റെ കൂടെയാണ് കേരളത്തിലെ ജനങ്ങള്‍ എന്നുള്ളതില്‍ സംശയം വേണ്െടന്ന് ഈ യാത്രയോടെ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. മനുഷ്യനല്ലെന്ന് പറയാത്തവര്‍ മാത്രമാണ് യാത്രയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നത്. മനുഷ്യരും മരിവിപ്പിക്കുന്നവന്‍ മറ്റു മനുഷ്യരെയും മനുഷ്യനായി കാണണമെന്ന് മനസ്സുള്ളവന് മാത്രമെ മാനവികത പറയാന്‍ കഴിയകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഫാദര്‍ ജോസഫ് അരിഞ്ഞാനി, ഓലിക്കല്‍, സ്വാമി തുളസീദാസ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം, ബ്ളോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് എം എം സക്കീര്‍ ഹുസൈന്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പി കെ മുഹമ്മദ് ഷാഫി, റസാഖ് സഖാഫി, മുര്‍തള ശിഹാബ് സഖാഫി പ്രസംഗിച്ചു. 20/04/2012

പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ മറുപടി പറയേണ്ടി വരും: കെ ടി ജലീല്‍

കോട്ടക്കല്‍: കാന്തപുരം നടത്തുന്ന കേരളയാത്രയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവര്‍ നാളെ കാലത്തോട് മറുപടി പറയേണ്ടി വരുമെന്ന് കെ ടി ജലീല്‍ എം എല്‍ എ. കോട്ടക്കലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. അതാണ് ലോകചരിത്രവും. അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം നന്മക്ക് വേണ്ടി ഒരുമിക്കുകയും സംസ്കൃതചിത്തരാവുകയുമാണ് വേണ്ടത്. യാത്ര സമാപിക്കുമ്പോള്‍ കേരള ചരിത്രത്തില്‍ പുതിയ സ്നേഹഗാഥ രചിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക , മതനേതാക്കളുടെയുമെല്ലാം നേതൃത്വത്തില്‍ നിരവധി യാത്രകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ കാന്തപുരം എല്ലാ യാത്രകളെയും പിന്നിലാക്കിയിരിക്കുകയാണ്. സംസ്കാരത്തിന്റെ നിദാനം മനുഷ്യത്വമാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായി മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടു. കാരുണ്യവും സൌഹൃദവും സ്നേഹവുമെല്ലാം അന്യമാകുമ്പോള്‍ അതിനെതിരെയുള്ള ഉണര്‍ത്തു പാട്ടാണ് കാന്തപുരം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ മേലങ്കിയില്ലാതെ അറിവിന്റെ വിളക്കുമായി സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനം സാക്ഷാത്കരിക്കുകയും കാലത്തിന്റെ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്തുവെന്നതാണ് കേരളയാത്രയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗീകാരപത്രം കാന്തപുരത്തിന് ആവശ്യമില്ല. അദ്ദേഹത്തോടൊപ്പമുള്ള ജനക്കൂട്ടം അതാണ് തെളിയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു. 20/04/2012

അനുഗ്രഹം തേടി ഗുരുവര്യരുടെ തിരുസന്നിധിയില്‍

മലപ്പുറം: കേരളയാത്രക്കിടെ അനുഗ്രഹം തേടി കാന്തപുരം ഗുരുസന്നിധിയിലെത്തി. മലപ്പുറത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം കോട്ടക്കലിലേക്ക് പോകും വഴിയാണ് പ്രധാന ഗുരുവര്യന്‍ മര്‍ഹൂം ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ മഖ്ബറ സിയാറത്ത്് ചെയ്യാന്‍ കാന്തപുരം സമയം കണ്െടത്തിയത്. ഗുരുവര്യന്റെ മക്കളായ ഒ കെ അബ്ദുസ്സലാം മുസ്ലിയാര്‍, ഒ കെ അബ്ദുര്‍റശീദ് മുസ്ലിയാര്‍, ഡോ. ഒ കെ അബ്ദുല്‍ഗഫൂര്‍ ഖാസിമി തുടങ്ങിയവര്‍ കാന്തപുരത്തെ സ്വീകരിച്ചു. ഒ കെ ഉസ്താദിന്റെ സ്മരണക്കായി സിദ്ദീഖ് കറുപ്പത്ത് നല്‍കിയ ഉപഹാരം സമസ്ത ഉപാധ്യക്ഷനും ഇഹ്യാഉസുന്ന പ്രിന്‍സിപ്പലുമായ ഇ സുലൈമാന്‍ മുസ്ലിയാര്‍ കാന്തപുരം ഉസ്താദിന് നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖദിര്‍ മുസ്ലിയാര്‍, ബാവ മുസ്ലിയാര്‍ വൈലത്തൂര്‍ സംബന്ധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ കാന്തപുരം നടത്തിയ കേരളയാത്രക്ക് ആശിര്‍വാദങ്ങളുമായി ഒ കെ ഉസ്താദിന്റെ സന്നിധിയിലെത്തിയിരുന്നു. അന്ന് ഒ കെ ഉസ്താദ് തന്റെ വീടിന്റെ കോലായിലിരുന്ന് പ്രാര്‍ഥന നടത്തി കാന്തപുരത്തെ ആശീര്‍വദിച്ചിരുന്നു. 20/04/2012