വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012
വള്ളുവനാട്ടില്‍ പ്രൌഢ സ്വീകരണം
പെരിന്തല്‍മണ്ണ: പൊള്ളുന്നചൂടിലും തളരാതെ പാതകളും വഴിയോരങ്ങളും അലങ്കരിച്ച് വള്ളുവനാട്ടില്‍ നവോത്ഥാന നായകന് ഉജ്ജ്വല വരവേല്‍പ്പ്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പെരിന്തല്‍മണ്ണയിലെ ജനങ്ങള്‍ കേരളയാത്രയുടെ നായകനെ ജാതി-മത ഭേദമന്യേ സ്വീകരിച്ചു. സ്നേഹസംഘം പ്രവര്‍ത്തകരും മേഖലയിലെ സുന്നി സംഘടനകളും പൌരാവലിയും കാന്തപുരത്തെ സ്വീകരിക്കാന്‍ രാവിലെ തന്നെ എത്തിയിരുന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആര് ദുഷ്പ്രചാണങ്ങള്‍ നടത്തിയാലും കാന്തപുരത്തിന്റെ കൂടെയാണ് കേരളത്തിലെ ജനങ്ങള്‍ എന്നുള്ളതില്‍ സംശയം വേണ്െടന്ന് ഈ യാത്രയോടെ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.
മനുഷ്യനല്ലെന്ന് പറയാത്തവര്‍ മാത്രമാണ് യാത്രയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നത്. മനുഷ്യരും മരിവിപ്പിക്കുന്നവന്‍ മറ്റു മനുഷ്യരെയും മനുഷ്യനായി കാണണമെന്ന് മനസ്സുള്ളവന് മാത്രമെ മാനവികത പറയാന്‍ കഴിയകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ഫാദര്‍ ജോസഫ് അരിഞ്ഞാനി, ഓലിക്കല്‍, സ്വാമി തുളസീദാസ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം, ബ്ളോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് എം എം സക്കീര്‍ ഹുസൈന്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പി കെ മുഹമ്മദ് ഷാഫി, റസാഖ് സഖാഫി, മുര്‍തള ശിഹാബ് സഖാഫി പ്രസംഗിച്ചു. 20/04/2012
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ