اللهمَّ صلِّ صلاةً كاملةً، وسلِّم سلامًا تامًّا على سيدِنَا محمّدٍ، الذي تَنْحَلُّ بهِ العُقَدُ وتَنْفَرِجُ بِهِ الكُرَبُ وتُقْضَى بِهِ الحوائجُ وتُنَالُ بهِ الرّغائِبُ وحُسْنُ الخواتيمِ ويُسْتَسْقَى الغمامُ بوجهِهِ الكَرِيمِ وعلى الهِ وصحبه وسلِّم ,

വെള്ളിയാഴ്‌ച, ഏപ്രിൽ 20, 2012

അനുഗ്രഹം തേടി ഗുരുവര്യരുടെ തിരുസന്നിധിയില്‍

മലപ്പുറം: കേരളയാത്രക്കിടെ അനുഗ്രഹം തേടി കാന്തപുരം ഗുരുസന്നിധിയിലെത്തി. മലപ്പുറത്ത് നല്‍കിയ സ്വീകരണത്തിന് ശേഷം കോട്ടക്കലിലേക്ക് പോകും വഴിയാണ് പ്രധാന ഗുരുവര്യന്‍ മര്‍ഹൂം ഒ കെ സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ മഖ്ബറ സിയാറത്ത്് ചെയ്യാന്‍ കാന്തപുരം സമയം കണ്െടത്തിയത്. ഗുരുവര്യന്റെ മക്കളായ ഒ കെ അബ്ദുസ്സലാം മുസ്ലിയാര്‍, ഒ കെ അബ്ദുര്‍റശീദ് മുസ്ലിയാര്‍, ഡോ. ഒ കെ അബ്ദുല്‍ഗഫൂര്‍ ഖാസിമി തുടങ്ങിയവര്‍ കാന്തപുരത്തെ സ്വീകരിച്ചു. ഒ കെ ഉസ്താദിന്റെ സ്മരണക്കായി സിദ്ദീഖ് കറുപ്പത്ത് നല്‍കിയ ഉപഹാരം സമസ്ത ഉപാധ്യക്ഷനും ഇഹ്യാഉസുന്ന പ്രിന്‍സിപ്പലുമായ ഇ സുലൈമാന്‍ മുസ്ലിയാര്‍ കാന്തപുരം ഉസ്താദിന് നല്‍കി. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ഖദിര്‍ മുസ്ലിയാര്‍, ബാവ മുസ്ലിയാര്‍ വൈലത്തൂര്‍ സംബന്ധിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ കാന്തപുരം നടത്തിയ കേരളയാത്രക്ക് ആശിര്‍വാദങ്ങളുമായി ഒ കെ ഉസ്താദിന്റെ സന്നിധിയിലെത്തിയിരുന്നു. അന്ന് ഒ കെ ഉസ്താദ് തന്റെ വീടിന്റെ കോലായിലിരുന്ന് പ്രാര്‍ഥന നടത്തി കാന്തപുരത്തെ ആശീര്‍വദിച്ചിരുന്നു. 20/04/2012

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ